ഈയിടെ അകാരണമായി ഒരു പകൽ മുഴുവൻ ദുബൈ ജയിലിൽ കഴിയേണ്ടിവന്നപ്പോൾ എന്റെ സുഹ്ര്ത്തിനുണ്ടായ ഒരനുഭവമാണീ കുറിപ്പിന്റെ ഉദ്ധേശം,
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷാ ഭാണ്ടവും പേറി ജീവിതത്തിന്റെ പച്ചപ്പും തേടി സഹചര്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മണലാരണ്യത്തിൽ വിയർപ്പൊഴുക്കുന്ന്തിനിടയിൽ ചെയ്യാത്ത കുറ്റത്തിന്ന് ശിക്ഷ ഏറ്റുവാങ്ങീ അഴികൾക്കുള്ളീലകപ്പെടുംബോഴുണ്ടാ
കൂട്ടത്തിൽ മലയാളികളുടെ പ്രാതിനിധ്യക്കുറവ് ചർച്ചക്ക് വന്നപ്പോൾ ആന്ധ്രക്കാരനായ “മുഹമ്മദി“ന്റെ ദയനീയ വാക്കുകളിലായിരുന്നു എന്റെ സുഹ്ര്ത്തിന്റെ ശ്രദ്ധ മുഴുവനും. മുഹമ്മദ് പറയുന്ന വാക്കുകൾ വിവരിക്കുംബോഴാണു നമ്മുടെ മലയാളികളുടെ കൂട്ടായ്മ മറ്റുള്ള ദേശക്കാരിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നറിയാൻ സാധിക്കുന്നത്,
മുഹമ്മദിന്റെ വാക്കുകളിലേക്ക് “ മലയാളികളും ഇഷ്ട്ടം പോലെ ഇവിടെ വരുന്നുണ്ട്.പക്ഷേ.... അവരെ സഹായിക്കാൻ ഇവിടെ അവരുടെ ആളുകളും സംഘടനകളുമുണ്ട്”...... വാക്കുകൾ പൂർത്തിയാക്കുന്നതിന്നു മുംബ് ആ യുവാവിന്റെ മുഖത്തു ചാലിട്ടൊഴുക്കുന്ന കണ്ണുനീർ ഒരു വലിയ കുടുംബത്തിന്റെ മുഴുവൻ പ്രാരാബ്ധങ്ങളൂടേയും ചൂട് ഉണ്ടായതായി സുഹ്രത്തിന്റെ വിവരണത്തിൽ തന്നെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു.
ഇവിടെ മലയാളി സംഘടനകളും കൂട്ടായ്മകളും ബാധ്യതാ നിർവഹണത്തിൽ കാണിക്കുന്ന ത്യാഗസന്നദ്ധത ഏറെ പ്രോത്സാഹനാജനകമാണു. എന്നിരുന്നാലും നിസ്സഹായരായിപ്പോകുന്ന സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടുകയെന്ന മാനുഷികത്വം പ്രതിഫലിക്കുന്നിടത്ത് പരമാവധി ഭാഷയുടെയും ദേശത്തിന്റേയും അതിർവരംബുകൾക്കപ്പുറത്തേക്ക് കൂടി മലയാളി സംഘടന(ചില)കൾക്ക് കഴിൺജിരുന്നെങ്കിൽ സ്വയം ശപിച്ചും ത്യജിച്ചും വെളിച്ചം കാണാതെ കഴിയുന്ന നിരപരാധികളായ അനേകം ഹതഭാഗ്യരുടെ കിഅണ്ണീരിനു കൂടി അറുതി വരുത്താൻ കഴിയുമെന്ന് തീർച്ചയാൺ


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ