ജനപ്രിയ പോസ്റ്റുകള്‍‌

2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

അനുഭങ്ങളുടെ അഗ്നിയും പേറി ഒരാൾ

അനുഭവങ്ങളുടെ അഗ്നിയും പേറി ഒരാള്‍

* Posted by sivasankaran on April 27, 2011 at 6:30am
* Send Message View sivasankaran's blog



ശ്രദ്ധിയ്ക്കാറുണ്ട് ഞാന്‍ ഇയാളെ.

ഇയാളുടെ ആശയലോകത്തെ.



വീട്ടുകാലവും നാട്ടുകാലവും വിട്ടകന്നു

മറുകരപറ്റി അഷ്ടിയ്ക്കലയുമ്പോള്‍

ജീവിതത്തിന്റെ അടുപ്പില്‍
വേവിച്ചെടുക്കാനാവുക നമ്മളെത്തന്നെയാണ്.
നമ്മിലെ കുതിപ്പുകളെയും കിതപ്പുകളെയുമാണ്.

കിനാവെട്ടത്തു കരിഞ്ഞുതീരുന്ന

നേരങ്ങളെയാണ്.

ഇനിയും കാത്തിരിയ്ക്കാനാവാത്തവിധം

പറന്നകന്ന പ്രതീക്ഷകളെയാണ് .




സ്വപ്നം വറ്റിത്തീരുംനേരത്ത്

ഉണങ്ങിപ്പൊടിഞ്ഞുള്ള ഒരു മടക്കനേരമുണ്ടാവും,

ഈ ഊഷരജീവികള്‍ക്കെല്ലാം.
ഒന്നിനുമാവാത്തകാലത്ത്

സര്‍വ്വതും മൂടിയടഞ്ഞ ഒരു മിണ്ടാക്കാലം.

ഇതാണ് ഓരോ അക്കരക്കാരനും

ശേഷിച്ചിടുന്ന ബാക്കിപത്രം.



ഒരു ജന്മത്തിന്റെ ചോരയും നീരും

പൊള്ളുന്ന ഭൂമിയില്‍ ഹോമം ചെയ്ത്

പ്രതീക്ഷയുടെ പച്ചപ്പും സ്നേഹവും

കാണാദൂരത്തു സൂക്ഷിച്ച്

തിരിച്ചെത്തുംസമയത്ത്

അവഗണനയുടെയും അവമതിയുടെയും

ഇരകളായി

ദ്രവിച്ചുതീരും

ഈ ഇരുകാലികളില്‍ ഏറെപ്പേരും.

എല്ലാമാവുമെന്ന മോഹത്തില്‍

ഒന്നുമല്ലാതാവുന്നതിന്റെ തുല്യംചാര്‍ത്തല്‍.
അറിയില്ല

എനിയ്ക്കീ കൂട്ടുകാരന്റെ ഹൃദയഭാഷ്യം.




ദീപ്താനുഭവങ്ങളുടെ അകത്തളം

സങ്കീര്‍ണ്ണാവേശങ്ങളില്‍

മുങ്ങിക്കുളിയ്ക്കുമ്പോഴും

കാരുണ്യത്തിന്റെ വേദം സ്ഫുടംചെയ്ത്

ചാലിച്ച് തരുന്ന ഒരു തരം ജന്മം.




ഷംസൂ...

നിങ്ങള്‍ ഏറെ മാറ്റംകൊണ്ടവനാണ്.

മദിച്ചാടുന്ന വിഷക്കാളകള്‍ക്കിടയിലും

തന്റെ സ്ഥായിവിശേഷം കൊണ്ട്
തുള്ളിച്ചാടുന്ന പുള്ളിമാന്‍ കിടാവിനെപ്പോലെ

ഏതു രാവുരുക്കത്തിലും

മതിമറക്കാതെ

മന്ദസ്മിതംതൂവി

കനിവ് തീര്‍ക്കുന്ന മാനവികത

താങ്കള്‍ക്കുണ്ട്.




നല്ല ചിന്ത.. സഹോദരസ്നേഹം..വായനാനുഭവം...

ആരെയും
വേദനിപ്പിയ്ക്കാനറിയാത്ത മനസ്സ്..

നാട്ടുമണം കൊണ്ട് തുടുത്ത നന്മ...





എല്ലാം ബോധിച്ചെടുത്തിരിയ്ക്കുന്നു, ഞാന്‍.




പ്രിയ സഹോദരാ...


"അലിവുള്ളൊ
രുള്ളുള്ളൊരാള്‍ക്ക്
നിത്യവും
അമരത്വജാതക
ക്കുറിയെന്നറിയുക.....!"


---------------------------------------------------

*ഷംസുദ്ദീന്‍ പെരുംബട്ട എന്ന സുഹൃത്ത്.

( ഇത് മലയാളികളൂടെ സോഷ്യൽ സൈറ്റായ കൂട്ടത്തിൽ ചിന്തകനും കഥാക്ര്തുമായ ശ്രീ ശിവ ശങ്കരൻ സാർ എഴുതിയതാണു.)

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഒരിക്കലും മരക്കാനാവാത്ത ആ മുഖം...!!!!

ഇത് കഥയല്ല, അനുഭവമാണ്......



വർഷങ്ങൾക്ക് മുംബ് സൌദി അറേബ്യയിലുണ്ടായ ഒരു ആക്സിഡന്റിന്റെ ഓർമ്മയിലേക്ക് നിങ്ങളെ ഞാൻ കൊണ്ട് പോകുന്നു,,,,,!!!!!!





ബെഡില്‍ എന്തോ ആലോചിച്ചു കിടന്നിരുന്ന എന്നെ കൂട്ടുകാരന്‍ ഷിഹാബ് തൊട്ടു
വിളിച്ചപോഴാണ് തിരിഞ്ഞു നോക്കിയത് ..

"ഷംസൂക്കാ നിങ്ങളൂടെ ഭാര്യയുടെ ഫോണ്‍ " എന്നും പറഞ്ഞു ഫോണ്‍ എന്റെ
കയ്യിലേക്ക് സുഹർത്ത് ഷിഹാബ് തന്നു .. കിടപ്പില്‍ നിന്നും എഴുന്നെല്‍ക്കാതെ തന്നെ
എന്റെ ആമിയോട് ഞാൻ സലാം പറഞ്ഞു ... എന്തുണ്ട് ആമി വിശേഷം ...?
സച്ചൂ എന്താ രണ്ടു ദിവസായി വിളിക്കാതിരുന്നെ..? (ആമിയുടെ സ്നേഹത്തോടൂള്ള വിളി അങ്ങിനെയായിരുന്നു ))
ഞാന്‍ ഇപ്പൊ
വിളിക്കും വിളിക്കും എന്ന് വിചാരിച്ചു കാത്തിരിക്കുകയായിരുന്നു, വിളിക്കാതായപ്പോള്‍
തിരിച്ചു വിളിച്ചതാ .. എന്താ സച്ചു വിളിക്കാഞ്ഞേ..?? ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ ആമിയൊടെന്താ മറുവടി കൊടുക്കേണ്ടതെന്ന് മനസ്സിലാകാതെ ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടാതെ നിന്ന്
,,
സൌദിയായിൽ പോയിട്ട് മാസം മൂന്ന് തികയുന്നതേയുള്ളു , കൂടെ ഒരേ കംബനിയിൽ ജോലി ചെയ്യുന്ന ബൊംബെക്കാരൻ ഷഫീഖിനെ ഭക്ഷണം കഴിക്കാൻ ഇടക്കൊക്കെ ഞാനാണു വിടാർ, പതിവ് പോലെ ഞാൻ ഭക്ഷണം കഴിച്ച് വന്ന് അവനോട് ഭക്ഷണം കഴിച്ച് വരാൻ പറയുന്നതിന്ന് മുംബേ അവൻ പറഞ്ഞു ഷംസ് ഭായി മൈ യെഹ് സേംബൾ ദേനേക്കെ ബാത്ത് ജായേക,, (ഞാൻ ഈ സേംബിൾ എടുത്ത് കൊടുത്തിട്ട് പോകാം) കംബനി സുപ്പർ വൈസറിന്റെ നിർദ്ദേശ പ്രകാരം ഡൈ ചെയ്തു കൊണ്ടിരിക്കുന്ന കാർപറ്റിന്റെ സേംബിൾ പീസ് മുറിച്ചെടുക്കാനുള്ള തെയ്യാറെടുപ്പിലായിരുന്നു

ഷഫീഖ്, 110 ഡിഗ്രി ചൂടുള്ള ആ ബെക്കിൽ കെമിക്കലും വെള്ളവും ആസിഡും കളരും കൂടി മിക്സാക്കിയതായിരുന്നു,ഈ ഡിഗ്രിയിൽ നിന്നും കർപറ്റിന്റെ ജോയിന്റ് കണ്ടെത്തുക അത്ര എളുപ്പമല്ലാത്തതിനാൽ ട്ടമ്പ്രേച്ചർ അൽ‌പ്പം കുറച്ച് കൊണ്ട് ഷഫീഖ് കാർപറ്റിന്റെ സേംബിൾ കട്ട് ചെയ്യാൻ മിഷീൻ ഓഫാക്കിയെങ്കിലും മിഷീൻ കറങ്ങി നിൽക്കുന്നതിന്ന് മുംബേ ഉയരം കുറവുള്ള ഷഫീഖ് സേംബിൾ മുറിക്കാൻ അൽ‌പ്പം കാലു പൊക്കിയപ്പോൾ പെട്ടന്നായിരുന്നത് സഭവിച്ചത്,,

മൂന്നാളൂടെ ആഴത്തിലുള്ള ബെക്കിലേക്കവൻ കറങ്ങുന്ന കാർപറ്റിന്റെ കൂടെതന്നെ വീഴുന്നതാണേന്റെ ശ്രദ്ധയിൽ പെട്ടത് . വേരൊരു ജോലിക്കാരനുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ഞാൻ ഓടിപ്പോയി ആ ബെക്കിലേക്ക് രണ്ട് കയ്യിട്ട് അവനെ പുറത്തേക്കെടുക്കാൻ നോക്കിയപ്പോൾ ഇൻ ചെയ്ത യൂണി ഫോം ആയതീനാൽ അവന്റെ അരക്കുള്ള ബെൽറ്റിനായിരുന്നു എനിക്ക് പിടി കിട്ടിയത് , ആസിഡും,കളറും കെമിക്കലും വെള്ളവും മിക്സ് ചെയ്ത ആ ബെക്കിൽ അപ്പോൾ സ്റ്റീം കാരണം അകത്തേക്ക് നോക്കിയാൽ ആകെ പുക നിറഞ്ഞ അന്തരീക്ഷമാണു കണാൻ കഴിഞ്ഞത്,

, വീഴുന്നത് ഞാൻ കണ്ടതിനാൽ ആഴമുള്ള ബെക്കിലേക്കവൻ മുങ്ങിപ്പോകുന്നതിന്ന് മുബേ തന്നേ അവന്റെ ഇൻ ചെയ്ത യൂണീ ഫൊമിലുള്ള ബെൽറ്റിനു എനിക്ക് പിടി കിട്ടിയതിനാൽ 90 കിലോ ഭാരമുള്ള ഷഫീഖിനെ ഒരു വിധത്തിലെങ്കിലും ആ തിളക്കുന്ന കെമിക്കലും ആസിഡും, കളറും വെള്ളവും നിറഞ്ഞ ആ ബെക്കിൽ നിന്നും എന്റെ രണ്ട് കൈകളും ഉപയോഗിച്ച് വലിച്ച് പുറത്തിടാൻ സാധിച്ചു,

അപ്പോൾ കമിഴ്ന്ന് വീണ ഷഫീഖ് അതിൽ നിന്നും തിരിഞ്ഞ് എന്റെ ഷർട്ട് പിടിച്ച് കൊണ്ട് രക്ഷപ്പെടാനുള്ള തിടുക്കത്തിലായിരുന്നു , എന്നെ പിടിക്കാൻ ശ്രമിക്കുന്നതിന്ന് മുംബ് തന്നെ ഒന്നും ആലോചിക്കാതെ അതിൽ നിന്നും വലിച്ച് ഞാൻ അവനെ വെളിയിൽ ഇട്ട് നല്ലവണം വെള്ളം തലയിൽ കൂടി ഒഴിച്ച് കൊടുത്ത്, എല്ലാവരേയും വിളിച്ച് വരുത്തിയ ശേഷം അവന്റെ യൂണീഫോം ഞാൻ തന്നെ എന്റെ കൈ മുഴുവനും പൊള്ളിയത് ഞാൻ അറിയാതെ ഊരി മാറ്റാൻ തുടങ്ങി,

ഷർട്ട് അഴിച്ച് മാറ്റുന്നിടെ എന്റെ വിരലിലെ തൊലികൾ മുകളിലോട്ട് വരുന്നത് കണ്ടിട്ട് അതിലൊരു ജോലിക്കാരൻ പറയുന്നുണ്ടായിരുന്നു ഷംസ് തും ഹട്ജാ തുമാരാ ഹാത്ബീ ജൽഗയാഹെ( ഷംസ് നീ മാറി നിൽക്കു നിന്റെ കൈകളും നല്ലവണ്ണം പൊള്ളിയിട്ടുണ്ടെന്ന് ,,) ഷർട്ടിൽ മുഴുവനും ശരീരത്തിലെ തൊലികൾ പറ്റിപ്പിടിച്ചതിനാൽ അഴിച്ച് മാറ്റുംബോൾ കാണുന്നവരൊക്കെ പലതും പറഞ്ഞും അല്ലാഹുവിനെ വിളിച്ചൊക്കെ കരയുന്നതും കാണാമായിരുന്നു,, ഷഫീഖിന്ന് ഗുരുതരമായ പൊള്ളലേറ്റതിനൽ കംബനിയിലുള്ള ക്ലിനിക്കിൽ കൊണ്ട് പോകാതെ റിയാദിലുള്ള സുമൈസി ഹോസ്പിറ്റലിൽ കൊണ്ട് പൊകുകയും എന്നെ കംബനി ക്ലിനിക്കിൽ കൊണ്ട് പോകുകയും ചെയ്തു,എന്റെ വേദന പോലും എനിക്ക് സഹിക്കാൻ പറ്റാതെ ഞാൻ പുളയുംബോൾ ഷഫീഖിനെ കുറിച്ചുള്ള ചിന്തയിലായിരുന്നു ഞാൻ,

, രണ്ട് കൈകൾ പൊള്ളിയ എനിക്ക് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ ശരീര മാസകലം പൊള്ളലേറ്റ ഷഫീഖിന്റെ സ്തിഥി എന്തായിരിക്കും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു,

പ്രണയിച്ച് വിവാഹം കഴിച്ച് നല്ല ജീവിതം ആഗ്രഹിച്ച ഷഫീഖിന്നും ഭാര്യക്കും ഒരു പെൺ കുട്ടിയെ കിട്ടി

, ആ കുട്ടിക്ക് രണ്ട് വയസ്സായപ്പോൾ ഭാര്യ കാൻസർ മൂലം ഈ ലോകത്തോട് വിട പറഞ്ഞത് എന്നും ഷഫീഖിന്റെ മനസ്സിൽ നിന്നും മായാതെ കിടക്കുന്നുണ്ടെന്നത് അവന്റെ മനസ്സ് വായിച്ചെടുത്താൽ അറിയാൻ കഴിയും,
ബാപ്പയുടെ തണലിൽ കഴിഞ്ഞ കുട്ടിക്ക് 5 വയസ്സ് പ്രായ മായപ്പോഴാണു ഷഫീഖ് സൌദിയായിലേക്ക് ഒരു പ്രമുഖ കാർപറ്റ് ഫാക്ട്ടറിയിൽ ജോലിക്കായി വന്നത് , വന്നതിന്ന് ശേഷം നാട്ടിലുള്ള മകളെ കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവനും,

ഇടക്കൊക്കെ എന്നോടവൻ ഇങ്ങനെ പറയുമായിരുന്നു “ ഷംസെ മൈ ഇദർ നഹീ റുകേൻകേ മൈ ഇന്ത്യാ ചലേ ജായേകാ മേരാ ബച്ചേക യാദ്സെ മുജെ ഇദർ റുക് നഹീ സക്തേ “ ( ഷംസേ ഞാൻ ഇവിടെ നിൽക്കുന്നില്ല ഇന്ത്യയിലേക്ക് തന്നെ പോകുന്നു എന്റെ മകളെ ഓർത്തിട്ട് എനിക്കിവിടെ നിൽക്കാൻ പറ്റുന്നില്ല) എന്നൊക്കെ,

,അപ്പോഴൊക്കെ ഞാൻ അവനെ പലതും പറഞ്ഞ് സമാധാനിപ്പിക്കാറുണ്ടായിരുന്നു, വന്നിട്ട് മൂന്ന് മാസം തികയാൻ ഇനി ഏഴു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആണവനിക്ക് ഇങ്ങനത്തൊരു മഹാ ദുരന്തം വന്ന് സംഭവിച്ചത്,

കൂടെ ജോലി ചെയ്യുന്ന കൂട്ടുകാർ സുമൈസി ഹോസ്പിറ്റലിൽ കഴിയുന്ന അവനെ നോക്കാൻ പോകുംബോഴൊക്കെ എന്നെ കുറിച്ചവൻ അന്യേഷിക്കാരുണ്ടെന്നവർ പറയും, 90 ശതമാനത്തോളം പൊള്ളലേറ്റ് ഹോസ്പിറ്റലിൽ ഒരാഴ്ച മാത്രം കഴിഞ്ഞ എന്റെ സുഹർത്ത് എല്ലാവരേയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തേയും കൂട്ടുകാരെയും എന്നേയും ഒറ്റപ്പെടുത്തി പോയപ്പോൾ ഏപ്രിൽ ഒന്നാം തിയതി ആയതിനാൽ പലർക്കും വിശ്വാസം വന്നില്ല,

രണ്ട് ദിവസം കൂടുംബോൾ റിയാദ് മലാസിലുള്ള എന്റെ ജേഷ്ട്ടൻ റഹൂഫ്ക്ക ബത്തയിലുള്ള സഫാ മക്ക ഹോസ്പിറ്റലിൽ കയ്യിലെ ഡ്രസ്സ് മാറ്റുന്നതിന്നും പരിശേധനക്കും വേണ്ടി എന്നെ കൊണ്ട് പോകാൻ വരാറുണ്ടായിരുന്നു,

ബൊംബയിൽ ടെലിഫോൺ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഷഫീഖ് നാട് വിട്ട് പോകുന്നത് ആദ്യമായതിനാൽ ബൊംബെ എയർ പോട്ടിൽ വെച്ച് ഷഫീഖിന്റെ ബാപ്പ മതുരം കൊടുത്ത് യാത്ര അയക്കുംബോൾ 5 വയസ്സായ മകളൂടെ കരച്ചിൽ കണ്ടപ്പോൾ മകളൂടെ ഇരു കവിളുകളിലും മാറി മാറി ഉമ്മ കൊടുത്ത് കൊണ്ടവൻ മകളോട് പറയുന്നുണ്ടായിരുന്നു “ ബൈട്ടാ അബ്ബ ജൽദി ആയക ആത്തേ വക്ത് ബൈട്ടാക്കു മൈ സബ് കുച് ലേക്കറായക “ ( മോളേ ബാപ്പ വേഗം വരും വരുംബോൾ മകൾക്ക് എന്തൊക്കെയൊ കൊണ്ട് വരുമെംന്നൊക്കെ ) ഒരേ ദിവസമായിരുന്നു ഷഫീഖിന്റേയും എന്റേയും അതേ കംബനിയിൽ ജോലിക്ക് വരുന്ന എന്റെ പിതാവിന്റെ മരുമകൻ അശ്രഫിന്റേയും യാത്ര,

പല സ്വപ്നങ്ങളും മനസിൽ കണ്ട് കൊണ്ടായിരുന്നു ഗൽഫിലേക്കുള്ള ഷഫീക്കിന്റെ ആദ്യ യാത്ര,

എന്റെ ഈ ആത്മാർത്തതേയും ഞാൻ കാണിച്ച ദൈര്യത്തെയും പ്രശംസിച്ച് കൊണ്ട് കംബനി എനിക്ക് ഉപഹാരങ്ങൾ നൽകി ആധരിച്ചപ്പോഴും എന്റെ മനസ്സിൽ സന്തോഷമുണ്ടായില്ല, അപ്പോഴും എന്റെ സുഹർത്തിന്റെ മുഖമായിരുന്നു എന്റെ മനസ്സ് മുഴുവനും,



കൈകൾ രണ്ടും മുട്ട് വരെ ഡ്രസ്സ് ചെയ്തു വീട്ടിലിരിക്കുംബോഴൊക്കെ സുഹർത്തുക്കളോടൊക്കെ പറയുമായിരുന്നു ആരും ഈ വിവരം എന്റെ വീട്ടിലോ ഭാര്യക്കോ അറിയിക്കരുതെന്ന്, എന്റെ ആമി അറിയരുതെ എന്ന പ്രാർത്ഥനമാത്രമായിരുന്നു എന്റെ മനസ്സ് മുഴുവനും,

ഇപ്പോൾ അറിയിക്കരുത് സുഖായാൽ സാവധാനത്തിൽ പറയാമെന്ന് റിയാദിലുണ്ടായിരുന്ന ജേഷ്ട്ടനും പറഞ്ഞു,തുറന്ന് പറഞ്ഞാലോ... എത്ര ദിവസം ഇതവളോട് മറച്ച് വെക്കും,,, ആരെങ്കിലും അറിയിച്ചാലോ,, എന്നൊക്കെ ആയിരുന്നു അവളൂടെ ഫോൺ എടുത്തപ്പോൾ എന്റെ ചിന്ത, അവനെ രക്ഷപ്പെടുത്തുംബോൾ എന്റെ കൈകളീൽ ചെറിയ ഒരു പൊള്ളലെറ്റതാണെന്നും ഞാൻ ഇപ്പോൽ സുഖമില്ലാതെ കൈകൾ രണ്ടിനും പ്ലാസ്റ്റർ ഇട്ട് കിടക്കുകയാണെന്നും എങ്ങിനെ അവളോട് പറയും,, എല്ലാ വേദനയും മനസ്സിൽ ഒതുക്കി വെച്ചു കൊണ്ട് ഞാൻ പറഞ്ഞു

: എന്റെ ആമി ജോലി ഇപ്പോള്‍ കൂടുതലാ രണ്ടു ആഴ്ച
പിടിക്കും ഒന്ന് ഫ്രീ ആകാന്‍ ..ഓവർ ട്ടൈം ഒക്കെ ആയതിനാലാണു വിളിക്കാൻ പറ്റാത്തത്..

അതൊക്കെ കഴിഞ്ഞാൽ എന്റെ മുത്തിനോട് ഒരു പാട്
നേരം സംസാരിക്കാം എന്ന് വിചാരിച്ചു അതാ വൈകിയേ, എന്റെ ആമിക്കും മോനിക്കും സുഖല്ലേ,?? . ഇന്നെന്താ ആമിയും മോനും കഴിച്ചത്..???

ശ്രദ്ധ മാറ്റാൻ വേണ്ടി ഞാൻ അങ്ങിനെ പലതും ചോദിച്ചു കൊണ്ടിരുന്നു ,.. സച്ചു ഇന്ന് ഞങ്ങള്‍ ബിരിയാണി വെച്ചു..

മോനിക്ക്
ബിരിയാണി വേണമെന്ന് പറഞ്ഞു .. ഞാന്‍ കഴിക്കുമ്പോ നിങ്ങളെ ഓര്‍മ്മ വന്നു ..മോനെ പോലെ നിങ്ങൾക്കും ബിരിയാണി നല്ല ഇഷ്ട്ടാണല്ലോ,

എന്റെ സച്ചു ഇപ്പോൾ എന്റടുത്തുണ്ടായെങ്കിൽ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു,

എപ്പോഴാ സച്ചൂട്ടാ നാട്ടില്‍ ഒന്ന് കൂടുക..?

ആരാ ഈ ഗൾഫ് കണ്ട് പിടിച്ചത്,,? നിങ്ങൾക്കാ ജോലി നിര്‍ത്തി പോന്നൂടെ ..?

നമുക്ക് ജീവിക്കാന്‍ ഇവിടെ എന്തെങ്ങിലും ഒരു ജോലിയൊക്കെ കിട്ടും .....നമ്മുടെ ജീവിതം കഴിയാൻ ഇവിടെയുള്ള ജോലിയൊക്കെ മതി,,

നിർത്താതെയുള്ള അവരുടെ സംഘടത്തോടുള്ള വാക്കുകൾ കേട്ട് എന്താ പറയുക എന്ന് ചോദ്യ ചിഹ്നവുമായി ഞാൻ അൽ‌പ്പ നേരത്തേക്ക് മിണ്ടാതെ നിന്നു,

ഭക്ഷണം പോലും നല്ല വണ്ണം കഴിക്കാതെ ബക്കാലയിൽ നിന്നും വങ്ങുന്ന പഴവും പാലുമായിരുന്നു എന്റെ ഭക്ഷണം,

ഇതൊക്കെ ഒരു നിമിഷത്തേക്ക് ഞാൻ എന്റെ ആമിക്ക് വേണ്ടി ബിരിയാണിയാക്കി മാറ്റി,

എന്റെ മുത്തേ ഞങ്ങള്‍ ഇന്നലെയും ബിരിയാണി
വെച്ച് കഴിച്ചു നീ യും മോനും നല്ലോണം കഴിക്കണം,

അടുത്ത് തന്നെ ഞാൻ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട് എന്റെ ആമിയേയും മോനെയും ഒക്കെ കാണുവാന്‍ ..

സംസാരത്തിനിടയിൽ ആമി, നിങ്ങൾക്കെന്താ ഒരു വല്ലായ്മ്മ പോലെ.???

.എന്റെ വേദന സഹിച്ച് പിടിച്ച് കൊണ്ടുള്ള സംസാരത്തിൽ അവൾക്ക് എന്തൊ പന്തികേട് തോന്നിയത് പോലെ എനിക്ക് മനസ്സിലായി
,
എന്ത് വല്ലായ്മയാ കരളേ .. ? എന്റെ സച്ചൂനു എന്തോണ്ട് , സുഖല്ലാന്ന് തോന്നുന്ന്,, സത്യം പറയണം എന്തോ പറ്റിയത് പോലെ ഒരു തോന്നല്‍ ...


അതു എന്റെ മുത്ത് എന്നെ തന്നേ ചിന്തിച്ചിരിക്കുന്നായിട്ട് അങ്ങിനെ തോന്നുന്നതാ, എന്താണ് ഇങ്ങനെ .. എനിക്കൊന്നും ഇല്ല ..

ജോലി കഴിഞ്ഞു വന്നതെയുള്ളു അതിന്റെ ക്ഷീണംകൊണ്ട് കുറച്ച് ഞാൻ ബെഡ്ഡിൽ മയങ്ങിപ്പോയി അതു കൊണ്ടാ അങ്ങിനെ തോന്നുന്നത്,,,

അല്ലാതെ ഒന്നുമില്ലാ,,

ഞാൻ ചിരിച്ച് കൊണ്ട് തന്നെ മറുവടി പറഞ്ഞു,,

വീണ്ടും അതിനെ പറ്റി ചോദിക്കാതിരിക്കാൻ വിഷയം മാറ്റി പറയാൻ നോക്കിയെങ്കിലും ആമിക്ക് വിശ്വാസം വന്നില്ല,,

. ആമിയെ പല വിധത്തിലും പറഞ്ഞ് ആശ്വസിപ്പിക്കാൻ പാട് പെട്ടു .. ഒരു പാട് നേരത്തെ
സംസാരത്തിന് ശേഷം നാളെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു .....

തിരിഞ്ഞു നോക്കിയപ്പോള്‍ സുഹുര്‍ത്തും എന്റെ റൂം മേറ്ററുമായ ഷിഹാബ് എന്റെ പിറകിൽ എനിക്ക് കുടിക്കാനുള്ള പാലുമായി നിൽക്കുന്നുണ്ടായിരുന്നു,,

"എന്തിനാ ഷംസൂക്കാ നിങ്ങൾ ആമിത്താനോട്
കള്ളം പറഞ്ഞെ...???

സത്യം പറയാമായിരുന്നില്ലെ".?

.. മറുവടി പറയാൻ തുടങ്ങുന്നതിന്ന് മുംബേ തന്റെ
കണ്ണു നിറഞ്ഞ് നിൽക്കുന്നത് ഷിഹാബിന്റെ ശ്രദ്ധയിൽ പെട്ടു,

കണ്ണിൽ നിന്നും ചാലിട്ടൊഴുകുന്ന കണ്ണുനീർ പ്ലാസ്റ്റെര്‍ ഇട്ട കൈ കൊണ്ട് തുടച്ച് മാറ്റാൻ നല്ലോണം പാട് പെടുന്നുണ്ടായിരുന്നത് ഷിഹാബിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ഷിഹാബാണതൊക്കെ തുടച്ചു തന്നത് ..

അനക്കാന്‍ കഴിയാത്ത പ്ലാസ്റ്റെര്‍ ഇട്ട തന്റെ കൈകളിലേക്ക് നോക്കി കൊച്ചു
കുട്ടിയെ പോലെ കരഞ്ഞു കൊണ്ട് പറഞ്ഞു ..

"എന്തിനാടാ ഞാന്‍ എന്റെ ആമിയെ ഞാൻ വിഷമിപ്പിക്കുന്നത്..?

അവൾ സന്തോഷിക്കട്ടെ . അവൾ പാവമാണു..
.

എനിക്കസുഖമാണെന്നറിഞ്ഞാൽ പിന്നെ അവൾക്കവിടെ സമാദാനമുണ്ടാകില്ല,

ഉണ്ണില്ല, ഉറങ്ങില്ല,

എനിക്കു ആക്സിടെന്റ്റ്
പറ്റിയ വിവരം അവളറിഞ്ഞാല്‍ .. അവളും വിഷമിക്കും

..ഇതിന്റെ വേദനയെക്കാള്‍
വലുതാണ്‌ എന്റെ കുടുംബം വിഷമിക്കുംബോൾ എനിക്കുണ്ടവുക,,

അത് കൊണ്ട് മാത്രമാണ് എല്ലാം
എല്ലാം ..... ബാക്കി മുഴുമിപ്പിക്കാതെ കൊച്ച് കുട്ടിയെ പോലെ ഞാൻ പൊട്ടി കരഞ്ഞു ..


എന്താണു പറയേണ്ടത് എന്നറിയാതെ എന്നെ കെട്ടി പിടിച്ചു കൊണ്ട് സുഹർത്ത് ഷിഹാബും അറിയാതെ
കരഞ്ഞു പോയി .....

(സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുന്ന പ്രവാസികള്‍ സ്വന്തം
ദുഃഖങ്ങള്‍ കടിച്ചു പിടിച്ചു , മറച്ചു വെച്ച്‌ , കുടുംബത്തിന്റെ
സന്തോഷത്തിനു വേണ്ടി അവന്‍ വെറുതെ ചിരിക്കുന്നു .. അവന്റെ വിഷമങ്ങള്‍ .
വേദനകള്‍ മറച്ചു വെക്കുന്നു .. ഒരു പ്രവാസിയുടെ വിഷമങ്ങള്‍
മനസ്സിലാക്കാന്‍ മറ്റൊരു പ്രവാസിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല,
അവന്റെ കുടുംബങ്ങളേക്കാളും.

.. ...




ഷംസുദ്ധീൻ പെരുംബട്ട
ദുബായ് ദേര (shamsudheenperumbatta@gmail.com)

2011 മാർച്ച് 17, വ്യാഴാഴ്‌ച

നാം എന്തിനു വെറുക്കുന്നു സഹോദരാ.??

എല്ലാ കൂട്ടുകാർക്കും സ്വാഗതം,, പ്രിയപ്പെട്ടവരെ, എന്തിനാണ് നാം അന്യോന്യം വെറുക്കുന്നത്, സംശയിക്കുന്നത്? അതുകൊണ്ട് എന്തു നേടാനാ? നമുക്ക് പൊതുവായി പട്ടിണിയുണ്ട്, രോഗങ്ങളുണ്ട്, ദാരിദ്ര്യമുണ്ട്, അജ്ഞതയുണ്ട്, അന്ധവിശ്വാസങ്ങളുണ്ട്, അനാചാരങ്ങളുണ്ട്, അനീതികളുണ്ട്, അവയെ നാം ഒരുമിച്ചുനിന്ന് നേരിടുകയല്ലേ ബുദ്ധി? നാം തമ്മിലുള്ള വ്യത്യാസങ്ങള്‍ നേരിയവയാണ്. ഒരുപക്ഷേ, ആരാധനാരീതികളിലും അതുപോലെ മറ്റുചില ചെറിയ കാര്യങ്ങളിലും. പക്ഷേ, നാം തമ്മിലുള്ള സമാനതയുടെ മേഖലകള്‍ അതിലും എത്രയോ വിപുലവും വലുതുമല്ലേ?...

2011 മാർച്ച് 8, ചൊവ്വാഴ്ച

ഈ കണ്ണുനീർ കാണാതിരിക്കരുത്..


                      ഈയിടെ അകാരണമായി ഒരു പകൽ മുഴുവൻ ദുബൈ ജയിലിൽ  കഴിയേണ്ടിവന്നപ്പോൾ  എന്റെ സുഹ്ര്ത്തിനുണ്ടായ  ഒരനുഭവമാണീ കുറിപ്പിന്റെ  ഉദ്ധേശം,
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷാ ഭാണ്ടവും പേറി  ജീവിതത്തിന്റെ പച്ചപ്പും തേടി  സഹചര്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി  മണലാരണ്യത്തിൽ  വിയർപ്പൊഴുക്കുന്ന്തിനിടയിൽ  ചെയ്യാത്ത കുറ്റത്തിന്ന് ശിക്ഷ ഏറ്റുവാങ്ങീ  അഴികൾക്കുള്ളീലകപ്പെടുംബോഴുണ്ടാവുന്ന  മാനസികാവസ്ഥ അനുഭവിച്ചറിഞ്ഞൂ കൊണ്ടായിരിക്കാം പലരും നിറഞ്ഞ സ്നേഹ പരിചരണത്തോടെയുള്ള സ്വാന്തന വാക്കുകളുമായാണു  സുഹ്ര്ത്തിനെ അവർ എതിരേറ്റത്, പരിചയപ്പെടലുകൾക്കിടയിൽ ചെയ്ത തെറ്റെന്തന്നറിയാതെ സ്പോൺസർമാരുൾപ്പെടെ  പലരുടേയും വഞ്ചനക്ക് വിധേയരായി മാസങ്ങളും  വർഷങ്ങളുമായി  തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടാൻ  കഴിയാത്തതിന്റെ  അഴികൾക്കുള്ളിലകപ്പെട്ട  ഇന്ത്യക്കാരും ബംഗളാദേശികളും  പാക്കിസ്ത്താൻ കാരുമടക്കം  നൂറിലധികം  തടവുകാരുടെ  അവസ്ഥക്ക്  ചെവി  കൊടുത്തപ്പോൾ  കണ്ണുകൾ ഈറണിഞ്ഞത്‍ായി സുഹ്ര്ത് ഊർമ്മപ്പെടുത്തി,                          
കൂട്ടത്തിൽ മലയാളികളുടെ  പ്രാതിനിധ്യക്കുറവ്  ചർച്ചക്ക്  വന്നപ്പോൾ  ആന്ധ്രക്കാരനായ “മുഹമ്മദി“ന്റെ  ദയനീയ വാക്കുകളിലായിരുന്നു എന്റെ  സുഹ്ര്ത്തിന്റെ ശ്രദ്ധ മുഴുവനും. മുഹമ്മദ് പറയുന്ന വാക്കുകൾ വിവരിക്കുംബോഴാണു നമ്മുടെ  മലയാളികളുടെ  കൂട്ടായ്മ   മറ്റുള്ള ദേശക്കാരിൽ     ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്  എന്നറിയാൻ സാധിക്കുന്നത്,
മുഹമ്മദിന്റെ വാക്കുകളിലേക്ക്  “ മലയാളികളും ഇഷ്ട്ടം പോലെ ഇവിടെ വരുന്നുണ്ട്.പക്ഷേ.... അവരെ സഹായിക്കാൻ ഇവിടെ അവരുടെ ആളുകളും  സംഘടനകളുമുണ്ട്”...... വാക്കുകൾ  പൂർത്തിയാക്കുന്നതിന്നു മുംബ്  ആ യുവാവിന്റെ മുഖത്തു ചാലിട്ടൊഴുക്കുന്ന കണ്ണുനീർ  ഒരു  വലിയ  കുടുംബത്തിന്റെ  മുഴുവൻ  പ്രാരാബ്ധങ്ങളൂടേയും ചൂട് ഉണ്ടായതായി  സുഹ്രത്തിന്റെ  വിവരണത്തിൽ  തന്നെ  മനസ്സിലാക്കാൻ  എനിക്ക്  കഴിഞ്ഞു.
ഇവിടെ മലയാളി സംഘടനകളും  കൂട്ടായ്മകളും  ബാധ്യതാ  നിർവഹണത്തിൽ  കാണിക്കുന്ന  ത്യാഗസന്നദ്ധത  ഏറെ പ്രോത്സാഹനാജനകമാണു.  എന്നിരുന്നാലും  നിസ്സഹായരായിപ്പോകുന്ന സഹോദരങ്ങൾക്ക്    സഹായ ഹസ്തം നീട്ടുകയെന്ന മാനുഷികത്വം  പ്രതിഫലിക്കുന്നിടത്ത്  പരമാവധി  ഭാഷയുടെയും  ദേശത്തിന്റേയും  അതിർവരംബുകൾക്കപ്പുറത്തേക്ക്  കൂടി മലയാളി  സംഘടന(ചില)കൾക്ക് കഴിൺജിരുന്നെങ്കിൽ   സ്വയം  ശപിച്ചും  ത്യജിച്ചും  വെളിച്ചം  കാണാതെ കഴിയുന്ന  നിരപരാധികളായ  അനേകം  ഹതഭാഗ്യരുടെ കിഅണ്ണീരിനു കൂടി അറുതി വരുത്താൻ  കഴിയുമെന്ന് തീർച്ചയാൺ

തൊഴിലാളി ചൂഷണത്തിന്ന് അറുതി വേണം


ദുബൈ: ഭരണകൂടം  തൊഴിലാളികൾക്കനുകൂലമായ  നിയമങ്ങൾ  നടപ്പിൽ  വരുത്തുന്നുണ്ടെങ്കിലും  ചി  സ്വകാര്യ  കംബനികൾ അതു  അറിയാത്ത മട്ടിൽ മനപ്പൂർവ്വം  തൊഴിലാളികളെ  ചൂഷണം  ചെയ്യുകയാണു  8 മണിക്കൂറിന്റെ സ്ഥാനത്ത്  12ഉം 14ഉം മണിക്കൂറോളം  ജോലി ചെയ്യിച്ച് ക്യ്യത്യമായി  ശംബളം  കൊടുക്കാതേയും  വെള്ളിയാഴ്ചകളിൽ  പകുതി  ലീവ്  കൊടുത്തും  ബുദ്ധിമുട്ടിക്കുകയാണു ചെയ്യുന്നത്.   ഇവിടത്തെ   നിയമങ്ങൾ കുറച്ചൊക്കെ  മിക്ക  തൊഴിലാളികൾക്കറിയാമെങ്കിലും  ജോലി  നഷ്ടപ്പെടുമെന്ന ഭയത്താൽ   ഒന്നും  മിണ്ടാറില്ല     ഉള്ളതൊക്കെ  വിറ്റു വീടു  സ്ഥലവും  പണയത്തിലാക്കി  കല്യാണപ്രായം കഴിഞ്ഞു  നിൽക്കുന്ന  പെങ്ങളെ  വിവാഹം  ചൈതയക്കനും  കടം  വീട്ടാനും   വേണ്ടി  പ്രവാസികളായ  തൊഴിലാളികൾ   എല്ലാ പ്രയാസങ്ങളും  ബുദ്ധിമുട്ടുകളും  സഹിക്കുകയാൺ.  ചില  കംബനികൾ  തൊഴിലാളികൾക്ക്  രണ്ടും  മൂന്നും  വർഷം ജോലി ചെയ്തു  നാട്ടിൽ  പോകുംബോൾ   ടിക്കറ്റോ  ലീവ് സാലറിയോ   മറ്റു  അനുകൂല്യങ്ങളോ ഒന്നും  തന്നെ  നൽകുന്നില്ല.  എഗ്രിമെന്റ്  പുതുക്കുംബോൾ  എല്ല  അനുകൂല്യങ്ങളൂം  കിട്ടി  ബോധിച്ചു  എന്നെഴുതിക്കൊടുക്കുന്ന  കടലാസ്   ഒന്നു  വായിച്ചു നോക്കാനുള്ള   സാവകാശം  പോലും  കൊടുക്കാതെ  പാവം  തൊഴിലാളികൾ  മനസ്സില്ലാമനസ്സോടെ  ഒപ്പിടുന്നു.  അതോടെ  ദുരിതങ്ങൾക്ക്  ആക്കം  കൂടുന്നു.
കംബനി മുതലാളിമാരെ പോലെ  തന്നെ ചില  മാനേജർമാർക്കും കണ്ണിൽ  ചൊരയില്ലാത്ത  സമീപനമാണു  തൊഴിലാളികളോറ്റുള്ളത്.
                                                           

ശിരോ വസ്ത്രവും പർദയും വിശ്വാസത്തിന്റെ ഭാഗം




 ചില മത വിഭാഗത്തിന്റെ സ്കൂളുകളിലും   ചില  സ്വകാര്യ   ടി വി  ചാനലുകളിലും  മുസ്ലിം  സമൂഹത്തേയും  ഇസ്ലാമിക  മത - ആചാരങ്ങളെ  താറടിക്കാൻ  കരുതിക്കൂട്ടി ഏതാനും ചിലർ  രംഗത്ത് വരുന്നത്  കാണുംബോൾ  ഇത്  മതേതര  ഇന്ത്യയാണോ  എന്നു പോലും  സംശയിക്കേണ്ടീ വരുന്നു.



 കേരളത്തിലെ ഒരു  സ്വകാര്യ ഹയർ സെക്കന്ററി സ്കൂളിൽ പറിക്കുന്ന  ഒരു മുസ്ലിം  വിദ്യാർഥിനി ഫുൾ കൈ ടോപ്പും  ശിരോവസ്ത്രവും  അണിഞ്ഞതിന്റെ പേരിൽ  സ്കൂൾ  അധിക്ര്തർ  ആ  കുട്ടിയെ  പുറത്താക്കിയതിന്നു  പിന്നാലെയാണു   ഒരു സ്വകാര്യ  ടി വി  ചാനലിൽ  മുസ്ലിം സ്ത്രീകളേയും  അമുസ്ലിം സ്ത്രീകളേയും  മുസ്ലിം  നാമധാരികളേയും    പങ്കെടുപ്പിച്ചു കൊണ്ട്   പർദ എന്ന വിഷയമവതരിപ്പിക്കാനും അതിനെ  പരാമർശിക്കാനും  പരിഹാസരൂപത്തിൽ   ചർച്ചകൾ  നാലു  എപ്പിസോഡായി മുന്നോട്ട്  കൊണ്ട്  പോകാനും അവതാരക  സമയം  കണ്ടെത്തിയത്.    ആനുകാലിക  വിഷയങ്ങൾ  ഒരു പാടൂണ്ടേങ്കിലും    മുസ്ലിം സ്ത്രീകളുടെ   വിശ്വാസത്തിന്റെ  ഭാഗമായ  പർദയെപറ്റി  ചർച്ച  ചെയ്യാൻ വേണ്ടിമാത്രം  ഇത്തരം ഒരു  വേദി ഉണ്ടാക്കിയതിന്റെ  പിന്നിലെ  രഹസ്യം  ആർക്കും  അറിയുന്നതാണു.  ബാബരി പള്ളി പൊളിച്ചതിന്നു  ശേഷമാണു   മുസ്ലിം  സ്ത്രീകൽ  പർദ  ധരിക്കാൻ  തുടങ്ങിയതെന്നാണു  അവതാരകയുടെ  പുതിയ   കണ്ടെത്തൽ,  ഇസ്ലാമിനെ  കുറിച്ചുള്ള  അറിവില്ലായ്മയാണിതിനൊക്കെ   കാരണം, പർദയെ കുറിച്ചുള്ള  പരാമർശങ്ങൾ   തെറ്റോ   ശരിയോ   എന്നു  പറഞ്ഞൂ കൊടുക്കുന്നവർക്ക് (മുസ്ലിം സ്ത്രീകൾക്ക്) അവതാരക   അനുവദിച്ച  സമയം   കേവലം  മിനുറ്റ് മാത്രം,  ആക്ഷേപ രൂപത്തിലും  പരിഹാസ രൂപത്തിലും   സംസാരിക്കുന്നവർക്ക് പ്രത്യേകിച്ചു  മുസ്ലിം  നാമധാരികൾക്ക് അനുവദിക്കപ്പെട്ട  സമയമോ യഥേഷ്ട്ടം ,    പാശ്ചാത്യ സംസ്കാരം   കടമെടുത്ത   ഏതാനും  മുസ്ലിം  നാമധാരികൾക്ക്  വേണ്ടീയാണു   ഇത്തരം   വേദികൾ ഉപകാരം  ചെയ്യുന്നത്.  
            അവരവരുടെ   മതാചാരങ്ങൾക്കനുസരിച്ച്   ജീവിക്കാൻ  സ്വാതന്ത്യമുള്ള  നമ്മുടെ  ഭാരതത്തിൽ    ഇത്തരം  പരാമർശങ്ങൾക്ക്   ഒന്നേ  പറയാനുള്ളൂ ,!  നിങ്ങൾ   വിശ്വാസത്തിന്റെ   ജീവിക്കുന്ന  ദ്ര്ഷ്ട്ടാന്തങ്ങളാവുക,    അപ്പോൾ  ഇത്തരക്കാർ  പിൻ വാങ്ങീക്കൊള്ളൂം.,   നമ്മുടെ  സംസ്കാരം    പണയപ്പെടുത്താതിരിക്കുക

"ഹുണ്ടി "എന്ന അടവ് നയം


           ലിശയുടെ  നീരാളിപ്പിടിത്തത്തിൽ   ഏറെ  കഷ്ട്ടതകൾ  അനുഭവിക്കുന്നത് മലയാളികളായ പ്രവാസികളും,തമിഴ് നാട് സ്വദേശികളുമാണെന്നാണു  കണക്ക്.,  കൊള്ളപലിശക്ക്  പണം  വാങ്ങി  കുടുംബം   പോറ്റാനും  കല്യാണപ്രായം  കഴിഞ്ഞ് പുരനിറഞ്ഞൂ നിൽക്കുന്ന സഹോദരിയെ  കെട്ടിച്ചയക്കാനും   ഒരു  നിവർത്തിയുമില്ലാതെ  വരുംബോഴാണു  ഗൽഫ് സ്വപ്നമെന്ന മോഹം പൂവണിയിക്കുന്നത്,  പലിശക്ക്  പണം വാങ്ങീ   ലക്ഷങ്ങാളോളം  ഏജന്റിനു  കൊടുത്ത്  ഇവിടെ  എത്തുംബോഴാണു  ഗൾഫെന്ന  അക്കരപച്ചയെ പറ്റി  ഏറെ പേരും  മനസ്സിലാകുന്നത്.   ഈ മണലാരണ്യത്തിലെത്തിയാൽ   എല്ലാ ആഗ്രഹങ്ങളൂം  പൂവണിയുമെന്ന  പ്രതിക്ഷയോടെ ഇവിടെ  എത്തി  കുറഞ്ഞ ശംബളത്തിൽ   ജോല  ചെയ്യുന്നവർക്ക്  റൂം വാടക,  മെസ്സ് എന്നിയിനത്തിൽ കഴിച്ചു   ബാക്കി വരുന്ന  തുക  നാട്ടിലയക്കാൻ തികയാതെ   വബോഴാണു   ഇവിടത്തെ   അടവ് “ ഹുണ്ടീ “  എന്നവരുടെ  കെണിയിൽ  അകപ്പെടുന്നത്,  ഇതിനായി  പാവം  പ്രവാസികളെ  പിഴിയാനായി   ഏതാനും  മലയാളികൾ  തന്നെ  ഉണ്ടെന്നതും പറയാതിരിക്കാൻ വയ്യ.   മാസ  ഗഡുക്കളായി   ഹുണ്ടി   വഴിയായി  നാട്ടിലേക്ക്  പണം  അയക്കുംബോൾ    അതിന്റെ ഗഡു മാസത്തിൽ  കൊടുത്തു  തീർക്കാൻ  കഴിയാതെ  വരുംബോഴാണു  ഗ്രഹാ തുരത്വം  മനസ്സിൽ  വെച്ചു കൊണ്ട്   കുടുംബത്തെ വിട്ട്   അകന്നു  നിന്ന്  കൊണ്ട്  വർഷങ്ങളോളം  നാട്ടിൽ  പോകാൻ  കഴിയാതെ  ഇവിടെ  നിൽക്കേണ്ടീ   വരുന്നത്.  അങ്ങിനെ    പ്രവാസികളീൽ   ഏറിയവരും  മാനസികമായും  ശാരീരികമായും   തകർന്ന്  പോകുന്നു.   അടവ് “ ഹുണ്ടീ”യിൽ  പതിനായിരക്കണക്കിനു   ദിർഹം   മാസവരുമാനമുണ്ടാക്കുന്ന  പലിശ കൊതിയന്മാർ  ഗൽഫ്   നാടുകളിൽ  വർദ്ധിച്ചു   വരുകയാണു.   പാവപ്പെട്ട  പ്രവാസികളിലെ  കുറഞ്ഞ  വരുമാനക്കാരുടെ   അദ്ധ്വാനത്തിന്റെ   പകുതി    ഭാഗവും  പിഴിഞ്ഞെടുക്കുന്ന  കൊള്ളപ്പലിശക്കാർ   സംബാദിക്കുന്നത്  മുഴുവനും  അനർഹമായിത്തന്നെ യെന്നവർ  മനസ്സിലാക്കിയിരുന്നെങ്കിൽ.......
                              

ആധുനിക ജീവിതം തിരക്ക് പിടിച്ചതാണോ,,,,,,,,,?

                 ധുനിക  ജീവിതം  തിരക്ക്  പിടിച്ചതാണു   ആർക്കും  ഒന്നിനും  സമയമില്ല,  തിരക്കോട്  തിരക്ക തന്നെ, ഉണ്ണാനും, ഉടുക്കുവാനും, ഉറങ്ങൂവാനും സമയമില്ല, ജോലി ചെയ്യുംബോൾ  എങ്ങീനെയെങ്കിലും വേഗം  ചെയ്ത്  തീർക്കാനുള്ള വ്യഗ്രതയാണു. അതു  ആസ്വദിക്കാൻ  സമയമില്ല. വല്ലതും  പറിക്കാൻ  പോയാലോ അതു എത്രയും  വേഗം  പറിച്ചു തന്റെ  ജോലിയിൽ  പകർ,ത്താനുള്ള   അഭിനിവേശം.  മറ്റുള്ളവരുടെ  ആഹ്ലാദങ്ങളീൽ  പങ്കെടുക്കാനുള്ള സമയവും  ഇല്ല. ദേവാലയങ്ങളിലോ,  ഷോപ്പിങ്ങീനോ, പോയാൽ  ട്രാഫിക്ക് ജാമിനെ പറ്റി വ്യാകുലപ്പെടും

ഈശ്വര (അല്ലാഹു )നെ കണ്ടെത്താം


  ത്രകാലം നമ്മൾ  തുറന്ന  വാതിലിൽ  മുട്ടി  വിളിച്ചു എപ്പോൾ  തുറക്കുമെന്ന്  അന്യരോട് ചോദിക്കും??
ഈശ്വരൻ (അല്ലാഹ്) തന്റെയുള്ളിലാണുല്ലത്, എന്നുവെച്ചാൽ ഹ്യദയത്തിലാണു ഈശ്വരൻ  കുടികൊള്ളുന്നത് എന്ന് അർത്ഥം. തന്റെ  ഹ്യദയത്തിൽ  ഇരിക്കുന്ന  ഈശ്വരനെ അവിടെ മാത്രം  തിരയാതെ  പ്രപഞ്ചത്തിൽ  തേടുന്നു. ആകാശത്തും, മലമുകളിലും,ദേവാലയത്തിലും, വേദപാoശാലകളിലും, വിശുദ്ധഗ്രന്ഥങ്ങളിലും  ഈശ്വരനെ  തേടിയലയുന്നു. ജ്ഞാനികളോട്  ചോദിക്കും, എവിടെയാണിശ്വരൻ?.  അദ്ധേഹത്തെ  കാണിച്ചു തരാൻ  പറ്റുമോ?. ആരെന്തു  പറഞ്ഞീട്ടും  കാര്യമില്ല, ഈശ്വരനെ കണ്ടെത്താൻ  അൽ‌പം ബുദ്ധിമുട്ടുണ്ട്  അതിനുള്ള  വഴിയും  നമ്മളിലുണ്ട്,ആ വഴിയിലൂടെ  പൊയാലെ നമ്മുക്ക്  ഈശ്വരനെ കാണാൻ  പറ്റൂ, അല്ലാതെ  അവിടെയും ഇവിടേയും തിരഞ്ഞു സമയം  കളഞ്ഞിട്ടെന്തു  ഫലം?. ഹ്യദയത്തിന്റെ  വാതിൽ  തുറന്നു  തന്നെയാണു  കിടക്കുന്നത്, എന്നാൽ  നമ്മുടെ  അറിവില്ലായ്മമൂലം  വാതിൽ  ഒന്നു  തുറന്നു തരുമോ എന്നു  പറഞ്ഞു  നിലവിളിക്കുന്നു.  പരിശുദ്ധനായിക്കൊണ്ട്  തന്റെ ഹ്യദയത്തിലേക്ക് നോക്കിയാൽ ഈശ്വരനെ  കാണാൻ  സാധിക്കും  എന്ന് ആചാര്യൻ ഉപദേശിച്ചാലും  വിശ്വസിക്കാതെ എനിക്ക് ഈശ്വരനെ  കാണിച്ചു  തരൂ,  അല്ലെങ്കിൽ ഞാൻ ഈശ്വരൻ  ഉണ്ടെന്ന് വിശ്വസിക്കാതെ  യുക്തിവാദിയായി തീരും എന്ന് ഭീഷണി  മുഴക്കി നടക്കുന്നവരോടൊന്നു മാത്രമെ  പറയാനുള്ളു, ആദ്യം  നിന്നെ  സ്യഷ്ട്ടിച്ചത്  ആരെന്ന്  മനസ്സിലാക്കുക, പിന്നെ  നിന്റെ ഹ്യദയം ശുദ്ധീകരിക്കുക, അപ്പോൾ  അറിയാം,..
                                                                 

ഒരു പുതു ജീവൻ നൽകിക്കൂടെ???


               സ്ത്രീധനം  കുറവായതിന്റെ  പേരിൽ  സ്ത്രീകൾ   ഭർത്താവിന്റേയും  കുടുംബത്തിന്റേയും പീഡനങ്ങൾക്കിരയാകുന്നതും  അവസാനം  ആത്മഹത്യയിലേക്ക് വരെ   എത്തിപ്പെടുന്നതും  കേരളത്തിൽ   ഒരു തുടർക്കഥയായി  മാറൂന്നു,      ഉറപ്പിച്ച  സ്ത്രീധനം   മുഴുവനും  കൊടുത്തു  തീർക്കാനാവാതെ  വരുംബോൾ  കല്യാണം  കഴിഞ്ഞ്  മാസങ്ങൾ   തികയുന്നതിന്ന്  മുംബേ  ഭർത്താവിന്റേയും  വീട്ടുകാരുടേയും  കുത്തു വാക്കുകളും  പീഡനങ്ങളും  സഹിച്ച്  മാനസികമായും   ശാരീരികമായും  തകർന്ന്  സ്വന്തം  വീട്ടിലേക്ക്  തിരിച്ച്  പോകുംബോൾ    വളരെ  കഷ്ടപ്പെട്ട്  ഉള്ളതൊക്കെ  പൊറുക്കി  വിറ്റു  പലരിൽ  നിന്നും  കടവം  വാങ്ങീച്ച്  മകളെ  കെട്ടിച്ചു വിട്ട   പിതാവിന്റെ  ഹ്ര്ദയത്തിൽ  തട്ടുന്നത്  ആഴത്തിലുള്ള  മുറിവുകളാണു,  
               അപ്പോഴാൺ  അനിസ്ലാമികമായ   ആത് മഹത്യയിലേക്ക് പോലും  പിതാവും  മകളും എത്തിപ്പെടുന്നത്,   അതോടൊപ്പം  ഉള്ളതു  കൊണ്ട്  ത്രിപ്തിപ്പെട്ട്   ആരേയും  വേദനിപ്പിക്കാതേയും   ബുദ്ധിമുട്ടിക്കാതേയും  ഒരു  പ്രശ്നങ്ങളുമില്ലാതെ   നല്ല  കുടുംബങ്ങളായി   സമാധാനത്തോടെ  കഴിയുന്ന   ഭാര്യ  ഭർത്താക്കന്മാർ ഉണ്ടെന്നുള്ളതും നാം  മറക്കുന്നില്ല,  ലക്ഷങ്ങൾ  സ്ത്രീധനമായി  കൊടുത്തു  സ്വന്തം  മകളുടെ  വിവാഹം  ആർഭാഡമാക്കുംബോൾ  അയൽ വീട്ടിലെ  പാവപ്പെട്ട  പെൺകുട്ടി  കല്യാണപ്രായം  കഴിഞ്ഞ്  പുരനിറഞ്ഞു  നിൽക്കുന്നുണ്ടെന്ന ചിന്ത   ആ വ്യക്തിക്കുണ്ടെങ്കിൽ  സ്വന്തം  മകൾക്ക്  നീക്കിവെച്ചതിന്റെ  കാൽ  ഭാഗം  കൊണ്ട്  ആ  പാവപ്പെട്ട  കുട്ടിക്കൊരു  പുതു  ജീവൻ  നൽകാൻ  പറ്റുന്നതിന്ന്  പുറമെ       ഒരു  ഹജ്ജ്  ചെയ്തതിന്റെ  പ്രതിഫലം  കൂടി  കരസ്ഥമാക്കാമായിരുന്നു,
        അല്ലാഹു  എല്ലാവർക്കും  നല്ല  ബുദ്ധി  കൊടുക്കട്ടെ,,....