ദുബൈ: ഭരണകൂടം തൊഴിലാളികൾക്കനുകൂലമായ നിയമങ്ങൾ നടപ്പിൽ വരുത്തുന്നുണ്ടെങ്കിലും ചി സ്വകാര്യ കംബനികൾ അതു അറിയാത്ത മട്ടിൽ മനപ്പൂർവ്വം തൊഴിലാളികളെ ചൂഷണം ചെയ്യുകയാണു 8 മണിക്കൂറിന്റെ സ്ഥാനത്ത് 12ഉം 14ഉം മണിക്കൂറോളം ജോലി ചെയ്യിച്ച് ക്യ്യത്യമായി ശംബളം കൊടുക്കാതേയും വെള്ളിയാഴ്ചകളിൽ പകുതി ലീവ് കൊടുത്തും ബുദ്ധിമുട്ടിക്കുകയാണു ചെയ്യുന്നത്. ഇവിടത്തെ നിയമങ്ങൾ കുറച്ചൊക്കെ മിക്ക തൊഴിലാളികൾക്കറിയാമെങ്കിലും ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ഒന്നും മിണ്ടാറില്ല ഉള്ളതൊക്കെ വിറ്റു വീടു സ്ഥലവും പണയത്തിലാക്കി കല്യാണപ്രായം കഴിഞ്ഞു നിൽക്കുന്ന പെങ്ങളെ വിവാഹം ചൈതയക്കനും കടം വീട്ടാനും വേണ്ടി പ്രവാസികളായ തൊഴിലാളികൾ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിക്കുകയാൺ. ചില കംബനികൾ തൊഴിലാളികൾക്ക് രണ്ടും മൂന്നും വർഷം ജോലി ചെയ്തു നാട്ടിൽ പോകുംബോൾ ടിക്കറ്റോ ലീവ് സാലറിയോ മറ്റു അനുകൂല്യങ്ങളോ ഒന്നും തന്നെ നൽകുന്നില്ല. എഗ്രിമെന്റ് പുതുക്കുംബോൾ എല്ല അനുകൂല്യങ്ങളൂം കിട്ടി ബോധിച്ചു എന്നെഴുതിക്കൊടുക്കുന്ന കടലാസ് ഒന്നു വായിച്ചു നോക്കാനുള്ള സാവകാശം പോലും കൊടുക്കാതെ പാവം തൊഴിലാളികൾ മനസ്സില്ലാമനസ്സോടെ ഒപ്പിടുന്നു. അതോടെ ദുരിതങ്ങൾക്ക് ആക്കം കൂടുന്നു.
കംബനി മുതലാളിമാരെ പോലെ തന്നെ ചില മാനേജർമാർക്കും കണ്ണിൽ ചൊരയില്ലാത്ത സമീപനമാണു തൊഴിലാളികളോറ്റുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ